![പാഴും ശൂന്യവും ഇരുളും ഇനിയില്ല (I) -ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (III)](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
![പാഴും ശൂന്യവും ഇരുളും ഇനിയില്ല (I) -ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (III)](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
![](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
![](/assets/artwork/1x1-42817eea7ade52607a760cbee00d1495.gif)
പാഴും ശൂന്യവും ഇരുളും ഇനിയില്ല (I) -ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (III)
-
- HUF1,090.00
-
- HUF1,090.00
Publisher Description
ഉല്പത്തി പുസ്തകത്തില്‍ നമ്മെ ദൈവം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം അടങ്ങിയിരിക്കുന്നു. ശില്പികള്‍ ഒരു കെട്ടിടത്തിനെ രൂപകല്പന ചെയ്യുമ്പോള്‍ അഥവാ ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ യഥാര്‍ത്ഥമായും അത് തുടങ്ങുന്നതിനു മുമ്പേ അവരുടെ മനസ്സില്‍ അത് പൂര്‍ത്തിയായാലുള്ള ഒരു രൂപം ഉണ്ടായിരിക്കും. ഇതുപോലെ തന്നെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പേ മാനവജാതിയായ നമ്മുടെ രക്ഷയും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. മനസ്സിലെ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് അവന്‍ ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചത്. അതുപോലെ നാമെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭൂമണ്ഡലത്തിന് അനുരൂപമായി നമ്മുടെ ജഡീക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് ദൈവത്തിന് നമ്മോട് വിശദീകരിക്കേണ്ടിവന്നു.
ലോകത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇടുന്നതിനു മുമ്പേ തന്നേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ നല്‍കി മാനവ ജാതിയെ സമ്പൂര്‍ണ്ണമായി രക്ഷിക്കേണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ആകയാല്‍ മനുഷ്യരെല്ലാം മണ്ണുകൊണ്ടു സൃഷ്ടിച്ചവരാണെങ്കിലും തങ്ങളുടെ സ്വന്തം ആത്മാവിന്‍റെ നന്മയ്ക്കായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവര്‍ പഠിക്കുകയും അറിയുകയും വേണം. ജനങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് അറിയാത്തവരായി ജീവിതം തുടരുന്നുവെങ്കില്‍ അവര്‍ ഭൂമിയിലെ വസ്തുക്കള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലുള്ള സകലതും നഷ്ടപ്പെടുത്തും.